കോഴിക്കോട്: മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടൻ മമുക്കോയ വിട വാങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.5ന് കോഴിക്കോട് മേത്ര ഹോസ്പിറ്റലിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നേരത്തെ ക്യാൻസറിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു.
ചാലി കണ്ടിയിൽ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി1946 ജൂലൈ അഞ്ചിന് കോഴിക്കോട് പള്ളിക്കണ്ടിയിലായിരുന്നു മമ്മൂക്കയുടെ ജനനം.
ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചതിനാൽ ജേഷ്ഠന്റെ സംരക്ഷണത്തിലാണ് വളർന്നത്. കോഴിക്കോട് എം . എം ഹൈസ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ അദ്ദേഹം കല്ലായിൽ മരം അളക്കുന്ന ജോലിയിൽ പ്രവേശിച്ചു. പഠന കാലത്ത് തന്നെ സ്കൂളിൽ നാടകരംഗം സജീവമായി പ്രവർത്തിച്ചിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യ നടന്മാരിൽ ഒരാളായിരുന്ന മാമുക്കോയ തനതായ കോഴിക്കോടൻ മാപ്പിള ഭാഷയുടെ മനോഹരമായ ശൈലിയെ ജനകീയമാക്കി. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത" അന്യരുടെ ഭൂമി"എന്ന സിനിമയിലൂടെയാണ് സിനിമ ജീവിതത്തിന് തുടക്കമിടുന്നത്. അഷറഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലാ'ണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്ന്. മമ്മൂക്കയുടെ മരണം. സംസ്ഥാനത്തിനും സിനിമാലോകത്തിനും തീരാനഷ്ടം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ