ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജയറാമില്ലെങ്കിലും ആ സിനിമ ചെയ്യാം , പക്ഷേ കെപിസി ലളിതയും തിലകനുംഇല്ലാതെ നടക്കില്ലായിരുന്നു.


നാട്ടിൻ പുറങ്ങളിലെ നന്മനിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിൻറെ ഒട്ടുമിക്ക ചിത്രങ്ങളിലും നായകനിലോ നായകീലോ മാറ്റം ഉണ്ടെങ്കിലും കുടുംബ ചിത്രങ്ങളിൽ എന്നുംസഹ കഥാപാത്രങ്ങളായി എത്തുന്നത്. മലയാളികളുടെ സീനിയർ താരങ്ങളാണ്. മാമുക്കോയ, തിലകൻ, കെപിസി ലളിത, ഇന്നസെൻറ് എന്നിവരൊക്കെ ഏതെങ്കിലും കഥാപാത്രമായി സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ വന്നു പോകാറുണ്ട്.

തൻറെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ വീണ്ടും ചില വീട്ടുകാര്യങ്ങൾഎന്ന സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ മനസ്സ് തുറന്നിരുന്നു.1999ൽ ജയറാം, സംയുക്ത വർമ്മ, തിലകൻ, കെപിസി ലളിത, സിദ്ദീഖ്, എന്നിവരെ പ്രധാന കഥാപാത്രമാക്കി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയായിരുന്നു  വീണ്ടും ചില വീട്ടു കാര്യങ്ങൾ. ജയറാമിന്റെ കഥാപാത്രമായ റോയ് തോമസിന്റെ അപ്പനും അമ്മയും ആയിട്ടാണ് തിലകനും കെപിസി ലളിതയും എത്തിയത്. കുടുംബാംഗങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ വൻ വിജയമായിരുന്നു. ചിത്രത്തിൽ ലളിതയുടെയും തിലകന്റെയും പ്രകടനങ്ങൾ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുണ്ട്. താൻ ചെയ്തു  സൂപ്പർ ഹിറ്റാകിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ ജയറാമില്ലെങ്കിലും മറ്റൊരു നടനെ വെച്ച് ചെയ്യാം കഴിയുമായിരുന്നു. എന്നാൽ കെപിസി ലളിതയുടെയോ  തിലകന്റെയോ ഡേറ്റ് കിട്ടാതെ ആ സിനിമ മുന്നോട്ടുപോകില്ലെന്നാണ്  സത്യൻ അന്തിക്കാട് പറഞ്ഞത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സയ്‌ഫിക്ക് മഞ്ഞപ്പിത്തം. ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത്  പെട്രോൾ ഒഴിച്ച സംഭവത്തിൽ പിടിയിലായ പ്രതി ഡൽഹി സ്വദേശി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇത് വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് പ്രതിയെ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.. ഇന്ന് പതിനൊന്നരയോടെയാണ് ഷാറൂഖ് സയ്‌ഫിയെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്ത പരിശോധനയിലൂടെ മഞ്ഞപ്പിത്ത ബാധയു ണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡോക്ടർമാർ പ്രതിയെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. . അഞ്ചുമണിക്കൂറോളം നീണ്ട വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി അടക്കമുള്ള ഉന്നത പോലീസുകാർ ആശുപത്രിയിൽ എത്തിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് പുറമേ ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനകളും ഉണ്ടായിരുന്നു. പ്രതിക്ക് സാരമായി പൊള്ളലേറ്റില്ലെന്നും വിവരം  പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം ഉദ്ദേശിച്ചത്. രോഗബാധ സ്വീകരിച്ചതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉണ്ടാകില്ല. ആരോഗ്യനില കൂടി കണക്കിലെടുത്താകും തീരുമാനിക്കുക . സാധ്യമെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കണം എന്ന...

കന്നാസും കടലാസും കണ്ണീർ ഓർമ്മ ഇന്നസെന്റിന്റെ വിയോഗം അറിഞ്ഞു ജഗതി ചേട്ടൻ.

  ജഗതി , ഇന്നസെൻറ് ഇരുവരും മലയാളികളുടെ  ഹാസ്യത്തിന്റെ രാജാക്കന്മാരായിരുന്നു. ഇന്നസെൻറ് വിയോഗം ജഗതിച്ചേട്ടൻ അറിഞ്ഞോ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അതറിഞ്ഞ്  ജഗതി ചേട്ടൻൻ്റെ കണ്ണുകൾ നിറഞ്ഞുഒയുകിയെന്ന് വീട്ടുകാർ പറയുന്നു. അദ്ദേഹം ഇന്നസെൻറ് വാർത്തകൾ കേൾക്കുമായിരുന്നു.                                             എന്നാൽ ഭാര്യ ആ ന്യൂസ് മാറ്റുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.  അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് മായില്ല ഒരിക്കലും എന്നാണ്. ഇന്നസെന്റിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പുകളും സോഷ്യൽ മീഡിയകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. കാബൂളിവാല എന്ന ചിത്രത്തിലൂടെ മലയാളികളുടെ  മനസ്സ് കീഴടക്കിയ കന്നാസും കടലാസും എന്ന കഥാപാത്രങ്ങൾ. ചവർപൊറുക്കികളായ സുഹൃത്തുക്കൾ  കന്നാസും കടലാസും. മലയാളി മനസ്സിനെ സ്വാധീനിച്ചിരുന്നു. അതിലൊരാളാണ് നമ്മെ വിട്ടു പോയത്. ഇപ്പോഴും അത് വിശ്വസിക്കാൻ ആകുന്നില്ല. ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും ട്രോളു...

നിരോധിച്ച 1000 രൂപയുടെ വ്യാജ നോട്ടുകെട്ടുകൾ പോലീസ് പിടികൂടി

  കാസർകോട്: അടച്ചിട്ട വീട്ടിൽ നിന്ന് നിരോധിച്ച ആയിരം രൂപയുടെ വ്യാജ നോട്ടുകൾ പോലീസ് പിടികൂടി. ബദിയടുക്ക മുണ്ട്യതടുക്കയിൽ ഷാഫി എന്നയാളുടെ ആൾതാമസമില്ലാത്തവീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.  വട്ടിൽ അനധികൃത പ്രവർത്തനങ്ങൾ  നടക്കുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ബദിയടുക്ക എസ് ഐ വിനോദ് കുമാർ സംഘവും നടത്തിയ റെയ്ഡിലാണ് കട്ടിലിന്റെ മുകളിൽ അഞ്ച് ചാക്കുകളിലായി പണം കണ്ടെത്തിയത്. ഇതിൻറെ പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പോലീസ് സംശയിക്കുന്നു.  ഇതിനു പിന്നിലുള്ള കാരണം വ്യക്തമല്ല. പിടിച്ചെടുത്ത നോട്ടുകൾ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.